ചൊവ്വാഴ്ച, മേയ് 26, 2015

നീ

നിശയിലെ നിദ്രക്ക് ഭംഗം വരുത്തി 
നിഴലായ് വരുന്നതെന്തിനാണ് നീ.
നീർമാതളത്തിൻ ചുണ്ടുകളിൽ
നിറയും നറുംപുഞ്ചിരിയായ്...
നിഷ്കാമ പ്രണയത്തിൻ അനശ്വരദീപമായ്  
നീ വന്ന നാളുകൾ നിന്നോടൊത്ത നിമിഷങ്ങൾ...
നിൻ കിളിക്കൊഞ്ചലും ഭാവങ്ങളും എന്നിൽ
നിർവൃതി നിറച്ചു നീ നോക്കി നിന്നതും...
നില്ക്കാതെ പെയ്യുന്ന തുലാവർഷസന്ധ്യയിൽ
നീന്തിക്കളിച്ചൊരെൻ മധുര സ്വപ്നങ്ങളും...
നീ കൂടെ വേണമെൻ ജീവിതസഖിയായി
നീട്ടും കരങ്ങളെ ചേർത്ത് ഞാൻ മന്ത്രിച്ചു...

നിള പോലെ ഒഴുകിയാ 
നീറുന്ന ഓർമ്മകൾ... പിന്നെയും...
നീട്ടി വലിക്കല്ലെ ഇനിയും ഇനിയും
നിദ്രയിലാഴ്ത്തൂ നീല നിശീഥിനീ.