ശനിയാഴ്‌ച, ഓഗസ്റ്റ് 14, 2010

തേങ്ങല്‍




വിധിയുടെ വിളയാട്ടത്തിന്‍ കുത്തൊഴുക്കില്‍
ആടിയുലഞ്ഞ എന്‍ മാനസ നൌക,
പാരിജാത ഗന്ധം പരത്തും തെന്നലായ്
വന്നു നീ മേനി പുണര്‍ന്നതെപ്പോള്‍ ?
കണ്ണ് നീരിന്റെ ഇന്നലെകള്‍ ,
കയ്പ് നീരിന്റെ നൊമ്പരങ്ങള്‍ ...
നാളെ എന്തെന്നറിയാതെ-
അന്തിയുറങ്ങാത്ത യാമങ്ങള്‍ ,
കുറ്റപ്പെടുത്തലുകള്‍ , ഒറ്റപ്പെടുത്തലുകള്‍
ഭീഷണികള്‍ ..ബന്ധുജനസാരോപദേശങ്ങള്‍ ...
നിസ്സഹായനായ് നിന്ന നിമിഷങ്ങള്‍ .
കാലം വീഥി തെളിച്ചതും
ദൃഡ ചിത്തനായ് നിന്നതും സത്യമോ?
പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍
പാകിയ  മണലാരണ്യമേ 
വ്യഥയുടെ സീമകള്‍ ഭേദിക്കും-
ചന്ദ്ര ബിംബം നീ...സാക്ഷി.

ഞായറാഴ്‌ച, ഓഗസ്റ്റ് 01, 2010

കാമുകീ ഹൃദയം











ഒരു മയില്‍‌പീലി തിരുകി ആ പുസ്തക-
മൊരു മാത്ര മെല്ലെ തിരിഞ്ഞു നോക്കി.
തരളമാം സ്നേഹത്തിന്‍ ഹൃദയതുടിപ്പുമായ്
മനതാരില്‍ തെളിഞ്ഞു നിന്‍ പൊന്‍ വദനം 
കണ്ടു ഞാന്‍ ആര്‍ദ്രമാം പ്രണയത്തെ നിന്‍
തീക്ഷ്ണമാം കണ്‍കളില്‍ നീര്‍തുള്ളിയായി.
അറിഞ്ഞു ഞാന്‍ കാരുണ്യ പാല്‍ക്കടല്‍ നിന്‍ തിരു 
നെറ്റിയില്‍ ചാര്‍ത്തിയ തൊടു കുറിയില്‍ .
കേട്ടു ഞാന്‍ ആയിരം മന്ത്രാക്ഷരങ്ങള്‍ നിന്‍
മൃദുലമാം ചുണ്ടുകള്‍ മീട്ടുവതായ്
അറിഞ്ഞു ഞാന്‍ മനതാരില്‍ വീണകള്‍ പാടുമാ-
ദിവ്യാനുരാഗം നിന്‍ വിരല്‍ത്തുമ്പുകളില്‍ .
അറിഞ്ഞു ഞാന്‍ നിന്നിലെ ഹൃദയ തുടിപ്പുകളി -
ലോഴുകുമാ ജീവനില്‍ ഞാന്‍ മാത്രമെന്ന്
പറഞ്ഞു നീ... അറിയുന്നു ഞാന്‍...
നീ എനിക്കായ് മാത്രം ഉള്ളതെന്ന്
നമ്മളെന്നും ഒന്നാണെന്ന്.